സ്കൂള്‍ സര്‍വ്വീസ് കമ്മീഷന്‍ അഴിമതി നടക്കുന്ന കാലഘട്ടത്തില്‍ പാര്‍ത്ഥ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരുന്നു. അതിനാല്‍ അഴിമതിയില്‍ മന്ത്രിക്ക് പങ്കുണ്ടെന്നാണ് ഇ ഡി ആരോപിക്കുന്നത്. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണമിടപാട് നടന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്. മന്ത്രിക്കെതിരെ രണ്ട് എഫ് ഐ ആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.